കരളുറപ്പിനെന്തു ജാതി
അറിയുകില്ല കൂട്ടരെ ....
കടമെടുത്തു കൂട്ടിവച്ചു
പണിത സ്വപ്നമൊക്കെയും
പല വഴിക്കു ചിതറി വീണു
പ്രളയമുമ്മ വെക്കവേ
പടിയിറങ്ങി പിൻതിരിഞ്ഞു
ഗദ്ഗദം വിതുമ്പുവാൻ
പടിയുമില്ല പണിതു വച്ച
വീടുമില്ല കൂട്ടരെ .
കരുതി വച്ച തൊക്കെയും
കടലെടുത്തു പോകവേ
കടലു പോലെ കരളിനുള്ളിൽ
പെരുകിടുന്ന നൊമ്പരം .
കൈത പൂത്ത വയൽകളിൽ
കടമ്പു ലഞ്ഞ വഴികളിൽ
കൈവഴിക്കിടാങ്ങളാർത്ത്
വന്നലച്ചു നിറയവേ ....
അമ്മയാം പുഴയ്ക്കു നാവ്
മണ്ണിലേക്കിറങ്ങിയോ
മണ്ണടിഞ്ഞു സർവതും
മുടിഞ്ഞു നാടി തൊക്കെയും.
കണ്ണുനീർക്കരങ്ങളാൽ
തോണിയുന്തി രാത്രി തന്നു -
മ്മറപ്പടിക്കൽ വന്നു
നിൽക്കവേ വിളക്കുമായ്
വന്നതില്ല തിങ്കളും
വിടർന്ന താരകങ്ങളും
വന്നു മൂടി നിർഗ്ഗളം
കുതിക്കുമീ ജലാശയം .
കാൽകൾ മൂടി കൈകളും
കഴുത്തതും കഴിഞ്ഞിതാ
മോളിലേയ്ക്ക് മോളിലേയ്ക്ക്
മോളിലേയ്ക്ക് കൂട്ടരെ ....
പുര നിറഞ്ഞു നിന്ന കാലമപ്പൊഴും
പുരയ്ക്കു മേൽ
കയറുവാൻ കഴിഞ്ഞിടാത്ത
ഞാനിതിപ്പോഴിന്നിതാ
പുരമുകളിൽ തൂങ്ങിയാടി
നിന്നിടുന്നു കൂട്ടരേ .
അലമുറകൾ കേട്ടുവോ
അതിന്റെ ജാതി കേട്ടുവോ
വിറയലിൽ അതിന്റെ ഭാഷ
ഒന്നു തന്നെ കൂട്ടരേ .
തരള ഗാത്രിയായവൾ
തണുപ്പ് തന്ന പെണ്ണിവൾ
ഇരവിലുഗ്ര രൂപമാർന്നിറങ്ങി വന്ന
പുഴയിവൾ .
പെരുകിയാർത്തലച്ചു വന്ന
വഴികളിൽ സമസ്തവും
മഴയൊരുക്കി താണ്ഡവം
പുഴയൊരുക്കി പ്രളയവും.
മരണമെത്തി നോക്കി നിന്നു
പല്ലിളിച്ചു കാട്ടവേ
തളരുകില്ല കൂട്ടരെ
മരിയ്ക്കുകില്ല കൂട്ടരെ ...
പലപ്പോഴായ് പുഴയ്ക്കു നേരെ
നാമെറിഞ്ഞ സകലതും
പിഴച്ചിടാതെ നമ്മിലേയ്ക്ക്
വന്നിടുന്നു കൂട്ടരെ .
നിറച്ചു വച്ച പാനപാത്രവും
തിരിച്ചെടുത്തിതാ
ചിരിച്ചിടുന്നു നിറഞ്ഞു പൊന്തി
വന്നൊരീ ജലാശയം ...
തലക്കു മേലെ മേഘ സഞ്ചി
കെട്ടഴിച്ചു വിട്ട പോൽ
പെരുത്തു പെയ്തിടുന്നു മാരി -
മാറിടാതെ കൂട്ടരെ .
പുരക്കു മേലെ പാതിചത്ത
ഞാനിതാ കിടക്കിലും
മരിക്കുകില്ല മാമഴക്കു
മുന്നിലും ഒഴുക്കിലും ...
ആർത്തലച്ചു കരകവിഞ്ഞ
പുഴകളെത്ര കണ്ടവൻ....
തോർത്തു മുണ്ടുടുത്തു
നീന്തി അക്കരക്കടന്നവൻ:
കൂർത്ത മിന്നലിൻ വെളിച്ചമേന്തി
എത്ര എത്ര രാത്രികൾ
നേർത്ത തോണിയേറി യാത്ര
ചെയ്തതാണ് കൂട്ടരെ .
കാറ്റു വന്നു തള്ളി വീഴ്ത്തി
കായലിൽ മറിഞ്ഞു ഞാൻ
പ്രാണനറ്റു പോകുവാൻ
ഒരുക്കമല്ല കൂട്ടരെ .
പ്രളയ രൂപമാർന്നു വന്ന
പുണ്യമേ പ്രവാഹമേ
പ്രണയമായിരുന്നെനിക്ക്
നിന്റെ കണ്ണുനീർ കണങ്ങളെ ..
മദജലം വമിച്ചു നീ
ഒലിച്ചു വന്നിടുമ്പൊഴും
തളരുകില്ല തകരുകില്ല
എന്നിലുളള ആർജവം .
ഇനിയുമുയരെ എത്തി എന്റെ
ജീവനേറ്റു വാങ്ങുവാൻ
കൊതി നിറച്ചു വന്ന നിന്റെ
ഗതി തിരിച്ചു പോവുക.
പകലുകൾ കൊഴിഞ്ഞിടും
ഇരവുകൾ തെളിഞ്ഞിടും
പ്രളയവും ഒടുങ്ങിടും
അന്നു ഞാനിറങ്ങിടും.
അതുവരേക്കുമിവിടെ
ഈ പുരക്കു മേലിരുന്നു ഞാൻ
കരളുറച്ചു പാടുമന്റെ പുഴകൾ
തന്നപാട്ടുകൾ .
കരളുറച്ചു പാടുമന്റെ പുഴകൾ
തന്നപാട്ടുകൾ .....
അറിയുകില്ല കൂട്ടരെ ....
കടമെടുത്തു കൂട്ടിവച്ചു
പണിത സ്വപ്നമൊക്കെയും
പല വഴിക്കു ചിതറി വീണു
പ്രളയമുമ്മ വെക്കവേ
പടിയിറങ്ങി പിൻതിരിഞ്ഞു
ഗദ്ഗദം വിതുമ്പുവാൻ
പടിയുമില്ല പണിതു വച്ച
വീടുമില്ല കൂട്ടരെ .
കരുതി വച്ച തൊക്കെയും
കടലെടുത്തു പോകവേ
കടലു പോലെ കരളിനുള്ളിൽ
പെരുകിടുന്ന നൊമ്പരം .
കൈത പൂത്ത വയൽകളിൽ
കടമ്പു ലഞ്ഞ വഴികളിൽ
കൈവഴിക്കിടാങ്ങളാർത്ത്
വന്നലച്ചു നിറയവേ ....
അമ്മയാം പുഴയ്ക്കു നാവ്
മണ്ണിലേക്കിറങ്ങിയോ
മണ്ണടിഞ്ഞു സർവതും
മുടിഞ്ഞു നാടി തൊക്കെയും.
കണ്ണുനീർക്കരങ്ങളാൽ
തോണിയുന്തി രാത്രി തന്നു -
മ്മറപ്പടിക്കൽ വന്നു
നിൽക്കവേ വിളക്കുമായ്
വന്നതില്ല തിങ്കളും
വിടർന്ന താരകങ്ങളും
വന്നു മൂടി നിർഗ്ഗളം
കുതിക്കുമീ ജലാശയം .
കാൽകൾ മൂടി കൈകളും
കഴുത്തതും കഴിഞ്ഞിതാ
മോളിലേയ്ക്ക് മോളിലേയ്ക്ക്
മോളിലേയ്ക്ക് കൂട്ടരെ ....
പുര നിറഞ്ഞു നിന്ന കാലമപ്പൊഴും
പുരയ്ക്കു മേൽ
കയറുവാൻ കഴിഞ്ഞിടാത്ത
ഞാനിതിപ്പോഴിന്നിതാ
പുരമുകളിൽ തൂങ്ങിയാടി
നിന്നിടുന്നു കൂട്ടരേ .
അലമുറകൾ കേട്ടുവോ
അതിന്റെ ജാതി കേട്ടുവോ
വിറയലിൽ അതിന്റെ ഭാഷ
ഒന്നു തന്നെ കൂട്ടരേ .
തരള ഗാത്രിയായവൾ
തണുപ്പ് തന്ന പെണ്ണിവൾ
ഇരവിലുഗ്ര രൂപമാർന്നിറങ്ങി വന്ന
പുഴയിവൾ .
പെരുകിയാർത്തലച്ചു വന്ന
വഴികളിൽ സമസ്തവും
മഴയൊരുക്കി താണ്ഡവം
പുഴയൊരുക്കി പ്രളയവും.
മരണമെത്തി നോക്കി നിന്നു
പല്ലിളിച്ചു കാട്ടവേ
തളരുകില്ല കൂട്ടരെ
മരിയ്ക്കുകില്ല കൂട്ടരെ ...
പലപ്പോഴായ് പുഴയ്ക്കു നേരെ
നാമെറിഞ്ഞ സകലതും
പിഴച്ചിടാതെ നമ്മിലേയ്ക്ക്
വന്നിടുന്നു കൂട്ടരെ .
നിറച്ചു വച്ച പാനപാത്രവും
തിരിച്ചെടുത്തിതാ
ചിരിച്ചിടുന്നു നിറഞ്ഞു പൊന്തി
വന്നൊരീ ജലാശയം ...
തലക്കു മേലെ മേഘ സഞ്ചി
കെട്ടഴിച്ചു വിട്ട പോൽ
പെരുത്തു പെയ്തിടുന്നു മാരി -
മാറിടാതെ കൂട്ടരെ .
പുരക്കു മേലെ പാതിചത്ത
ഞാനിതാ കിടക്കിലും
മരിക്കുകില്ല മാമഴക്കു
മുന്നിലും ഒഴുക്കിലും ...
ആർത്തലച്ചു കരകവിഞ്ഞ
പുഴകളെത്ര കണ്ടവൻ....
തോർത്തു മുണ്ടുടുത്തു
നീന്തി അക്കരക്കടന്നവൻ:
കൂർത്ത മിന്നലിൻ വെളിച്ചമേന്തി
എത്ര എത്ര രാത്രികൾ
നേർത്ത തോണിയേറി യാത്ര
ചെയ്തതാണ് കൂട്ടരെ .
കാറ്റു വന്നു തള്ളി വീഴ്ത്തി
കായലിൽ മറിഞ്ഞു ഞാൻ
പ്രാണനറ്റു പോകുവാൻ
ഒരുക്കമല്ല കൂട്ടരെ .
പ്രളയ രൂപമാർന്നു വന്ന
പുണ്യമേ പ്രവാഹമേ
പ്രണയമായിരുന്നെനിക്ക്
നിന്റെ കണ്ണുനീർ കണങ്ങളെ ..
മദജലം വമിച്ചു നീ
ഒലിച്ചു വന്നിടുമ്പൊഴും
തളരുകില്ല തകരുകില്ല
എന്നിലുളള ആർജവം .
ഇനിയുമുയരെ എത്തി എന്റെ
ജീവനേറ്റു വാങ്ങുവാൻ
കൊതി നിറച്ചു വന്ന നിന്റെ
ഗതി തിരിച്ചു പോവുക.
പകലുകൾ കൊഴിഞ്ഞിടും
ഇരവുകൾ തെളിഞ്ഞിടും
പ്രളയവും ഒടുങ്ങിടും
അന്നു ഞാനിറങ്ങിടും.
അതുവരേക്കുമിവിടെ
ഈ പുരക്കു മേലിരുന്നു ഞാൻ
കരളുറച്ചു പാടുമന്റെ പുഴകൾ
തന്നപാട്ടുകൾ .
കരളുറച്ചു പാടുമന്റെ പുഴകൾ
തന്നപാട്ടുകൾ .....